X-Steel - Wait
nalla malayalam nanma malayalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
nalla malayalam nanma malayalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഏപ്രിൽ 7, ശനിയാഴ്‌ച

പറക്കുംകാര്‍ യാഥാര്‍ഥ്യമായി


മോട്ടോറിസ്‌റ്റുകളുടെ ഒരു സ്വപ്‌നം യാഥാര്‍ഥ്യമാവുന്നു. നിരത്തിലൂടെ ഓടിക്കുന്നതിനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉയരത്തില്‍ പറക്കുന്നതിനും കഴിവുളള ഒരു വാഹനം, 'പറക്കുംകാര്‍' എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമായി! 'ട്രാന്‍സിഷന്‍ സ്‌ട്രീറ്റ്‌ എയര്‍ പ്ലെയിന്‍' എന്ന പേരിലുളള പറക്കുകാര്‍ പരീക്ഷണപ്പറക്കല്‍ കഴിഞ്ഞ്‌ ന്യൂയോര്‍ക്ക്‌ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ പ്രദര്‍ശനത്തിനായി എത്തി, തുടക്കത്തില്‍ തന്നെ 100 ഓര്‍ഡര്‍ തികയ്‌ക്കുകയും ചെയ്‌തു! ടെറാഫ്യൂജിയ എന്ന കമ്പനിയാണ്‌ പറക്കും കാറിന്റെ നിര്‍മ്മാതാക്കള്‍.

2012 മാർച്ച് 28, ബുധനാഴ്‌ച

അനന്യയ്ക്കിനി ആഞ്ജനേയനെ വേണ്ട


ഒടുവില്‍ അനന്യ ആഞ്ജനേയനെ വേണ്ടെന്ന് തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. ഹോസ്പിറ്റാലിറ്റിരംഗത്തെ വന്‍കിടബിസിനസുകാരനും തൃശൂര്‍ സ്വദേശിയുമായ ആഞ്ജനേയനുമായുള്ള വിവാഹം അനന്യ വേണ്ടെന്നുവച്ചത് മാതാപിതാക്കളുടെയും സഹോദരന്റെയും പ്രേരണയാലാണെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ വിവാഹത്തില്‍നിന്ന് 

പിന്‍മാറിയതിന് നടി പറയുന്ന കാരണം താന്‍ കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ പോവുകയാണെന്നും വിവാഹം ഉടനുണ്ടാവില്ലെന്നുമാണ്. 

ആഞ്ജനേയന്‍ മുന്‍പ് വിവാഹിതനാണെന്നും ആ ബന്ധത്തില്‍ കുട്ടികളുണ്ടെന്നും, ആഞ്ജനേയനെതിരെ അനന്യയുടെ പിതാവ് പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്കിയെന്നുമൊക്കെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വാര്‍ത്ത വന്നു തുടങ്ങിയപ്പോഴൊക്കെ താന്‍ ആഞ്ജനേയനെ മനസ്സാവരിച്ചു കഴിഞ്ഞെന്നും ആഞ്ജനേയനെയല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്നുമുള്ള നിലപാടില്‍ അനന്യ ഉറച്ചു നില്ക്കുകയായിരുന്നു. അനന്യയും പ്രതിശ്രുതവരന്‍ ആഞ്ജനേയനും തമ്മിലുള്ള രൂപത്തിലെയുള്‍പ്പടെയുള്ള പൊരുത്തക്കേടുകള്‍ പ്രമേയമാക്കി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നിരവധി തമാശകള്‍ പ്രചരിക്കുകയുമുണ്ടായി. അന്ന് മലയാളികള്‍ക്ക് ഫേസ്ബുക്ക് ഉപയോഗി ക്കാനറിയില്ലെന്നായിരുന്നു ഒരു പ്രമുഖ എഫ്.എം. ചാനലിന്റെ ചാറ്റ്‌ഷോയിലൂടെ അനന്യയുടെ പ്രതികരണം. ആഞ്ജനേയന്‍ മുന്‍പേ വിവാഹിതനാണെന്ന കാര്യം തനിക്കറിയാമായിരുന്നെന്നും ആരെതിര്‍ത്താലും എന്തു സംഭവിച്ചാലും ആഞ്ജനേയനെത്തന്നെ കെട്ടുമെന്നും ഉറപ്പിച്ചു പറഞ്ഞിരുന്ന അനന്യയുടെ മുന്‍പത്തെയും ഇപ്പോഴത്തെയും നിലപാടില്‍ തോക്കുസ്വാമി എന്നറിയപ്പെടുന്ന സ്വാമി ഹിമവല്‍ ഭദ്രാനന്ദയ്ക്കും പങ്കുണ്ടെന്നും സംസാരമുണ്ട്. തോക്കു സ്വാമിയുടെ കടുത്ത ഭക്തരായ അനന്യയും അമ്മയും കക്ഷിയുടെ നിര്‍ദ്ദേശ പ്രകാരമാണത്രെ അച്ഛനും സഹോദരനുമുള്‍പ്പടെ മറ്റാര്‍ക്കും താല്പര്യമില്ലാതിരുന്നിട്ടും ആഞ്ജനേയനെ തന്നെയേ കെട്ടൂ എന്ന നിലപാടില്‍ ഉറച്ചു നിന്നതത്രെ. ഇപ്പോഴത്തെ മനംമാറ്റത്തിനു പിന്നിലും സ്വാമിയുടെ കൈകളാണെന്നാണ് പാപ്പരാസികളുടെ കുശുകുശുപ്പ്. 

കണക്കിലെ കളികള്‍

5+3+2= 15.10.22

9+2+4= 18.36.52

8+6+3= 48.24.66

5+4+5= 20.25.41

എങ്കില്‍,

7+2+5=  ??.?? .?? 
.
.
.

2012 മാർച്ച് 27, ചൊവ്വാഴ്ച

സച്ചിന്‍ മികച്ച മാതൃക:മോഹന്‍ലാല്‍

ക്രിക്കറ്റ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍കര്‍  യുവ തലമുറയ്ക്ക് മാതൃകയാണെന്ന് മലയാളത്തിന്‍റെ പ്രിയ താരം മോഹന്‍ലാല്‍. സ്വന്തം  തൊഴില്‍ ആസ്വദിച്ച്‌, പ്രതിബദ്ധതയോടെ ചെയ്യുന്ന അദ്ദേഹത്തിന്റെ ആത്മാര്‍ഥത പിന്തുടരാന്‍ നാം യുവ സമൂഹം തയ്യാറായാല്‍ വിജയം ഉറപ്പാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു
സച്ചിന്‍റെ സെഞ്ച്വറി കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ജോലി ആസ്വദിച്ചു ചെയ്‌താല്‍ ഒരു ജീവിതം മതിയാകില്ലന്നും, ചുരുങ്ങിയത്‌ 200 കൊല്ലമെങ്കിലും ജീവിക്കമമെന്നാണ്‌ ആഗ്രഹമെന്നും മലയാളികളുടെ പ്രിയതാരം പറഞ്ഞു.

മമ്മൂട്ടിയുടെ നസ്രാണി തെലുങ്കില്‍: അജത സട്രുവ്

മലയാളത്തില്‍ മമ്മൂട്ടി അഭിനയിച്ച നസ്രാണി എന്ന ചിത്രം തെലുങ്കിലേക്ക്.കേരളത്തില്‍ അടക്കം പല ഭാഗങ്ങളിലായി ചിത്രീകരിച്ച ചിത്രം ഇപ്പോള്‍ സെന്സരിങ്ങിനായി കാത്തിരിക്കുന്നു. ചിത്രത്തിന്‍റെ ഡബ്ബിംഗ് അവകാശവും തെലുങ്ക്‌ പ്രോട്യൂസര്‍ നേടിയിട്ടുണ്ട്.

2012 മാർച്ച് 26, തിങ്കളാഴ്‌ച

2012 മാർച്ച് 24, ശനിയാഴ്‌ച

തൂക്കനാം കുരുവി

തൂക്കനാം കുരുവി

കുഞ്ഞിക്കുരുവിയെ തൊട്ടുണര്‍ത്താന്‍ 
 കുഞ്ഞിക്കൂടോന്നിങ്ങു കൂട്ടീടുവാന്‍ 
കുഞ്ഞോലത്തുമ്പത്തിടം തരുമോ ?
കുഞ്ഞിക്കുരുവിതന്നമ്മ ചൊല്ലി 
 കുഞ്ഞോല പെണ്ണോ തലയുമാട്ടി  
കീഴെ തറ പാകാന്‍ പഞ്ഞികളും 
 മേല്‍ക്കൂരക്കായുള്ള ചുള്ളികളും 
 ദൂരെ കിഴക്കു നിന്നൊത്തുവന്നു
അമ്മയാത്തുമ്പത്ത് കൂട് കൂട്ടി 
 അമ്മയതിന്മേല്‍ അടയുമായി 
ചിങ്ങമാസത്തിലെ ഓണനാളില്‍ 
വെള്ളിനിലാവും താരകളും 
പൊന്നൊളി വീശുമ്പോള്‍ കൂട്ടിന്നുള്ളില്‍ 
കുഞ്ഞിക്കുരുവി പിറന്നു വീണു
കുഞ്ഞോല പെണ്ണപ്പോള്‍ നൃത്തമാടി 

നന്ദകുമാര്‍ വള്ളിക്കാവ്

Email: nandubindu@rediffmail.com